Monday, March 17, 2014

മലേഷ്യന്‍ വിമാനം എവിടെ ഉണ്ടെന്നു എനിക്കറിയാം


               എന്നാലും ആ വിമാനം എങ്ങോട്ട് പോയി...???
വല്ലാത്ത ഒരു സംഭവം ആയി പോയി. ലോക പോലീസ് അയ അമേരിക്കയും പിന്നെ എല്ലാ നറുക്ക് നുറുക്ക് രാജ്യങ്ങളും അഭിപ്രായം പറയുന്നത് അല്ലാതെ ഒന്നും ശരിയാവുന്നില്ല. ആര് പറയുന്ന അഭിപ്രായവും ശരിയാകാത്ത സ്ഥിതിക്ക് എനിക്ക് എന്‍റെ അഭിപ്രായവും പറയാലോ....

               രണ്ടു സാദ്ധ്യതകള്‍ ആണ് ഉള്ളത്. ഒന്നുകില്‍ വിമാനം യന്ത്രത്തകരാര്‍ മൂലമോ മറ്റോ തകര്‍ന്നു വീണു.അല്ലെങ്കില്‍ വിമാനം തട്ടിയെടുക്കപ്പെട്ടു . എന്തായാലും വിമാനം യന്ത്ര തകരാര്‍ മൂലം തകര്‍ന്നു വീണില്ല എന്നാ കാര്യം ഇപ്പൊ ഏകദേശം ഉറപ്പായിട്ടുണ്ട്. കാരണം വിമാനത്തില്‍ നിന്നും അതിന്‍റെ വാര്‍ത്താവിനിമയ സംവിധാനത്തിലെ ബന്ധം നഷ്ട്ടപെട്ട ശേഷവും "എവെരി തിംഗ് ഈസ്‌ ഓള്‍ റൈറ്റ് , ഗുഡ് നൈറ്റ്‌ " എന്ന് സന്ദേശം അയച്ചിട്ടുണ്ട് , രണ്ടു പൈലറ്റ്മാരില്‍ ഒരാള്‍ ( സഹ പൈലറ്റ്‌ ആണെന്ന് സംശയം ഉണ്ട് ). അത് മാത്രം അല്ല. സാധാരണ വിമാനമാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ചു സഞ്ചരിച്ച വിമാനം  മിലട്ടറി റഡാറില്‍ പതിയുകയും ചെയ്തിട്ടുണ്ട്. അതിനൊപ്പം മറ്റൊരു കാര്യം കൂടെ അമേരിക്ക , ഇന്ത്യ , ചൈന തുടങ്ങിയ വമ്പന്‍ രാജ്യങ്ങള്‍ സമുദ്രത്തിന്റെ അടിയില്‍ നടത്തിയ തിരച്ചിലിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലല്ലോ. അപ്പൊ ഒരു കാര്യം ഉറപ്പാക്കാന്‍ സാധിക്കും. വിമാനം തകര്‍ന്നു വീണിട്ടില്ല. വിമാനം ബോധപ്പൂര്‍വ്വം ദിശ മാറ്റി സഞ്ചരിപ്പിച്ചത് ആണ്. അപ്പോള്‍ വിമാനം ബോധപൂര്‍വ്വം തട്ടിയെടുത്തു എന്നാ അനുമാനത്തില്‍ മുന്നോട്ടു പോകാം. ഇനി അത് എങ്ങോട് പോയി എന്നതാണ് കണ്ടെത്തേണ്ടത്‌.

                   വിമാനത്തില്‍ ചൈന യിലെ ബിജിംഗ് വരെ സഞ്ചരിക്കുവാന്‍ ആവശ്യമായ ഇന്ധനം ഉണ്ടായിരുന്നു. കോലാലംപൂര് നിന്നും ഏകദേശം 2700 mi അകലെ ആണ് ബീജിംഗ് വിമാനത്താവളം . അപ്പൊ ആ ഒരു ദൂരപരിധിയില്‍ (2700 mi ) വിമാനം സഞ്ചരിക്കാന്‍ സാധ്യത ഉണ്ട്. എന്നാല്‍ അത് ഒരിക്കലും നേര്‍ രേഖാ പാതയില്‍ ആവണം എന്നില്ല. കാരണം തുടര്‍ച്ചയായ പാതയില്‍ വിമാനം ദീര്‍ഘ ദൂരം സഞ്ചരിക്കുക ആണെങ്കില്‍ അത് ഏതെങ്കിലും റഡാറിലോ , ഉപഗ്രഹങ്ങളിലോ പതിയാന്‍ സാധ്യത കൂടുതല്‍  ആണ്. പ്രത്യേകിച്ച് ഇന്ത്യ , ചൈന തുടങ്ങിയ രാജ്യങ്ങളെ ഇമാചിമ്മാതെ നോക്കി കൊണ്ടിരിക്കുന്ന അമേരിക്കന്‍ ചാര ഉപഗ്രഹങ്ങള്‍ ഉള്ളപ്പോള്‍. അപ്പോള്‍ വിമാനം ഒന്നില്‍ കൂടുതല്‍ ദിശാമാറ്റങ്ങള്‍ വരുത്തിയാകണം യാത്ര ചെയ്തത് എന്നാ കാര്യവും ഉറപ്പിക്കാന്‍ സാധിക്കും.  താഴെ ചിത്രത്തില്‍ കാണുന്ന വിധം വിമാനം ഒരു "U" ടേണ്‍ എടുത്താണ് സാധാരണ ദിശയില്‍ നിന്നും മാറി സഞ്ചരിച്ചത് എന്ന് ഏകദേശം വ്യക്തം ആണ്. വീണ്ടും ഒരു ടേണ്‍ എടുത്ത വിമാനം ആന്‍ഡമാന്‍ ദീപ് ലക്ഷ്യമാക്കി സഞ്ചരിച്ചതായും മനസ്സിലായിട്ടുണ്ട്. ആന്‍ഡമാന്‍ ദീപിലേക്ക് നീങ്ങി കൊണ്ടിരുന്നപ്പോള്‍ ആണ് മിലിട്ടറി റഡാറില്‍ കുടുങ്ങിയത്. ബോധപൂര്‍വ്വം ദിശ മാറ്റി സഞ്ചരിക്കാന്‍ ലക്ഷ്യമിട്ടവര്‍ പിന്നീട് അങ്ങോട്ടേക് പോകില്ല എന്ന കാര്യവും ഉറപ്പാണ്‌. കാരണം പിന്നീട് വിമാനത്തെ കുറിച്ച് അന്വേഷണം വന്നാല്‍ ആദ്യം തിരയുക ആ ദ്വീപുകള്‍ ആവും.  അത് കൊണ്ട് ആ പാതയില്‍ വെച്ച് തന്നെ മറ്റൊരു ദിശാ വെതിയാനം കൂടെ വിമാനം നിയന്ത്രിച്ചിരുന്നവര്‍ ചെയ്തിരുന്നിരിക്കണം. എന്തായാലും അതോടെ വിമാനത്തിലെ ഇന്ധനത്തെ കുറിച്ച് ചിന്ത ഉയര്‍ന്നു വരും. കാരണം ബാക്കി ഇന്ധനത്തിന് വേണം മറ്റൊരു സ്ഥാനത് എത്താന്‍. എന്തായാലും താരതമ്മ്യേന വിസ്തൃതി കുറഞ്ഞ മറ്റൊരു ദ്വീപ് അവര്‍ തിരഞ്ഞെടുക്കില്ല (തിരഞ്ഞെടുതിട്ടുമില്ല , തിരച്ചിലില്‍ കിട്ടിയില്ലല്ലോ..) . ആന്‍ഡമാന്‍ ദ്വീപു സമൂഹങ്ങളില്‍ ഉള്ളത് മുഴുവന്‍ ചെറു ദ്വീപുകള്‍ ആണല്ലോ.അപ്പോള്‍ ബാക്കി ഉള്ള സാധ്യതകള്‍ പരിശോധിക്കണം.
വിമാനത്തിന്‍റെ യഥാര്‍ത്ഥ പാത, പിന്നീട് സംഭവിച്ച ദിശാ വ്യെതിയാനം 

                           വിമാനം എന്തിനു തട്ടിയെടുത്തു എന്നത് ആലോചിച്ചാല്‍ രണ്ടു സാധ്യതകള്‍ ഉണ്ട്. ഒന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞ സാധ്യത. രണ്ടാമത്തെ സാധ്യത മലേഷ്യന്‍ പ്രതിപക്ഷ നേതാവിനോട് ആഭിമുഖ്യം ഉള്ള പൈലറ്റ്‌ പ്രതികാര നടപടിയെന്നോണം വിമാനം തട്ടിയെടുത്തു എന്നത്. ഇന്ത്യ പോലെ ഉള്ള ഏതെങ്കിലും രാജ്യത്തു ഭീകരാക്രമണം നടത്താന്‍ ഉള്ള സാധ്യത ആണ് അതില്‍ പ്രധാനം. ഇന്ത്യയില്‍ സപ്തംബര്‍ 11 മോഡല്‍ ആക്രമണം നടക്കാന്‍ സാധ്യത ഉണ്ടെന്നു ഇന്റെലിജെന്‍സ് റിപ്പോര്‍ട്ട്‌ ഈയിടെ പുറത്തു വന്നിരുന്നു. കൂടാതെ  ഇന്ത്യയില്‍ അടുത്തിടെ ആയി വലിയ ആക്രമണങ്ങള്‍ നടത്താന്‍ സാധിക്കാത്തതും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതും ചിന്തിക്കേണ്ട വിഷയം ആണ്. ഇത് വലിയ ഒരു ആക്രമണത്തിന് ഭീകരര്‍ കോപ്പ് കൂട്ടുന്നതിന്റെ സൂചന നല്‍കുന്നു. അതിനൊപ്പം ഈ അടുത്തകാലത്തായി ചൈന യില്‍ പോലും ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്. അപ്പൊ നല്ല വലിയ ലക്ഷ്യങ്ങള്‍ ഉണ്ട് ഈ പ്രദേശങ്ങളില്‍. സാധാരണ ലഷ്കര്‍-ഇ തോയിബ പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ആണ് ഇത്തരം വലിയ ആക്രമണം നടത്താറുള്ളത്.ഉന്നത  സഹായങ്ങള്‍  കിട്ടിയാല്‍ ഏതു നീര്‍ക്കോലി ഗ്രൂപ്പ്‌കളും ഇത്തരം ആക്രമണം നടത്തിയേക്കാം. എന്തായാലും ഇത്തരം ഗ്രൂപ്പ്‌ കളുടെ പ്രധാന താവളങ്ങള്‍ പാകിസ്ഥാന്‍ , അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങള്‍ ആണ്. വിമാനത്തിനു ആ രാജ്യങ്ങളില്‍ എത്താന്‍ ഉള്ള അത്രയും ഇന്ധനം ഉണ്ടായിരുന്നു താനും. കൂടാതെ ഇത്തരം രാജ്യങ്ങളില്‍ നിന്നും "ടാര്‍ഗറ്റ് " ആയ രാജ്യങ്ങളിലേക്കുള്ള ദൂരവും കുറവാണ്. അപ്പൊ ഈ രാജ്യങ്ങളില്‍ എവിടേയോ വിമാനം ഉണ്ടാകാന്‍ സാധ്യത കൂടുതല്‍ ആണ്. പക്ഷെ ഇപ്രകാരം ഈ വിമാനം പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എത്തിക്കും..??? ഒന്നുകില്‍ ഇന്ത്യയില്‍ കൂടെ വേണം കടന്നു പോകാന്‍.. അല്ലെങ്കില്‍ ഇന്ത്യയ്ക്ക് ചുറ്റും ഉള്ള മറ്റേതെങ്കിലും രാജ്യങ്ങളിലൂടെ. എന്നാല്‍ അവിടെ ചില പ്രശ്നങ്ങള്‍ വന്നു ചേരും.
വിമാനം കണ്ടെത്താന്‍  സാധ്യത ഉണ്ടെന്നു കരുതപ്പെടുന്ന സ്ഥലങ്ങള്‍ 

 ഒന്നാമത്തെ പ്രശ്നം ഇന്ത്യയുടെ ശക്തമായ റഡാര്‍ സംവിധാങ്ങളും നിരീക്ഷണ സംവിധാനങ്ങളും ആണ്. അതിന്‍റെ ഒക്കെ കണ്ണ് വെട്ടിച്ചു ഒരു വിമാനം പറക്കാന്‍ സാധ്യത വളരെ വിരളം ആണ്. കാരണം വിമാനം പറന്നിരിക്കുന്നത് കിലോ മീറ്ററുകളോളം താഴ്ന്നാണ്. അങ്ങനെ വന്നാല്‍ ഇന്ത്യ യിലൂടെ കടന്നു പോകാന്‍ ചാന്‍സ് ഇല്ല. അല്ലെങ്കിലും  ഇന്ത്യയില്‍ ആക്രമണം നടത്താന്‍ വന്നവര്‍ ആണെങ്കില്‍ ഇന്ത്യയിലൂടെ പോയിട്ടും അത് നടത്താതെ പോകില്ലല്ലോ. മറ്റൊരു സാധ്യത ഇന്ത്യയ്ക്കും ചുറ്റും ഉള്ള മറ്റു രാജ്യങ്ങളിലൂടെ കടന്നു പോയി എന്നതാണ്. പക്ഷെ അവടെ ആണ് ചൈനയും അവരുടെ ലോകോത്തര നിരീക്ഷണ സംവിധാനവും ഉള്ളത്. ഇത്ര താഴ്ന്നുപറന്ന വിമാനം, ചൈനയ്ക്ക് സമീപത്തു കൂടെ കടന്നു പോകുന്ന വിമാനം, അവരുടെ കണ്ണ് വെട്ടിച്ചു പാകിസ്താനില്‍ എത്താന്‍ സാധ്യത തീരെ കുറവാണു. ഇനി ചൈനയ്ക്കു സമീപത്തു കൂടെ അല്ലാതെ , ഇന്ത്യയ്ക്ക് സമീപത്തു കൂടെ അല്ലാതെ വിമാനം ഇത്ര താഴ്ന്നു പറക്കുക എന്നത് താരതമ്മ്യേന ഉയരം കൂടിയ ഈ പ്രദേശങ്ങളില്‍ വിഷമം പിടിച്ച ഒരു കാര്യവും ആണ്. അത് കൊണ്ട് ഈ സാധ്യതകള്‍ എല്ലാം വളരെ എളുപ്പത്തില്‍  അല്ലെങ്കിലും , തള്ളികളയുന്നു.

                            ഇനി ഉള്ളതാണ് പ്രധാന സാധ്യത. അതിലേക്കാണ് ഞാന്‍ വരുന്നതും. ഇന്ത്യ ലക്ഷ്യമാക്കി ആക്രമണം നടത്താന്‍ തീരുമാനിക്കുന്ന തീവ്രവാദഗ്രൂപ്പ്‌ പ്രധാനമായും ലക്ഷ്യം വെയ്ക്കുക ഇന്ത്യയുടെ മെട്രോ പോളിറ്റന്‍ സിറ്റികള്‍ ആവുമല്ലോ. അല്ലെങ്കില്‍ ഏതെങ്കിലും തീര്‍ഥാടന സ്ഥലങ്ങള്‍ . ഇന്ത്യയിലെ ഒരു പ്രധാന സിറ്റി മുംബൈ തന്നെ ആണ്. എന്നാല്‍ ബംഗളൂരുവും ചെന്നൈയും ഹൈദരാബാദ് വിശാഖപട്ടണം തുടങ്ങിയവയും  അത്തരം സിറ്റികള്‍ തന്നെ ആണ്. എന്തായാലും സൌത്ത് ഇന്ത്യയില്‍ ഇത്തരം സിറ്റികള്‍ നോര്‍ത്ത് ഇന്ത്യയിലെക്കാളും കൂടുതലോ അതിനു ഒപ്പമോ ഉണ്ട്. അതിനൊപ്പം തന്നെ തീര്‍ഥാടന സ്ഥലങ്ങളും . അത്തരം ഒരു സിറ്റിയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ഒരു തീര്‍ഥാടന മേഖലയില്‍  ആക്രമണം നടത്താന്‍ ആ പ്രദേശങ്ങള്‍ക്ക് സമീപം ഉള്ള ഒരു രാജ്യമേ ഉള്ളൂ.

                              അത്ര വലിയ ചാര-നിരീക്ഷണ സംവിധാങ്ങള്‍  ഇല്ലാത്ത ഒരു രാജ്യം. ഒരു തരത്തില്‍ അല്ലെങ്കിലും മറ്റൊരു തരത്തില്‍  തീവ്രവാദ ഗ്രൂപ്പ്‌കളും ഇന്ത്യയ്ക്ക് എതിരായ ശക്തികളും നിലനില്‍ക്കുന്ന രാജ്യം. രാജ്യത്തിന്‍റെ ഏറിയ പങ്കും വനതാല്‍ ചുറ്റപെട്ട രാജ്യം. അറിയപ്പെടാതെ കിടക്കുന്ന ധരാളം വിമാനത്താവളങ്ങള്‍ ഉള്ള സ്ഥലം. കോലാലം പൂരില്‍ നിന്നും വെറും 1525 mi ദൂരം ഉള്ള സ്ഥലം.

                               അതെ... ആ രാജ്യം തന്നെ.... ശ്രീലങ്ക.....

                              ശ്രീലങ്കന്‍ ഭരണകൂടം അറിഞ്ഞുകൊണ്ട് നടന്ന ഒരു വിമാനം ഒളിപ്പിക്കല്‍ നടന്നു എന്നല്ല പറഞ്ഞു വരുന്നത്. പക്ഷെ ആ രാജ്യത്തു അതിനുള്ള സാധ്യതകള്‍ ഉണ്ട്. ശ്രീലങ്കന്‍ ഭരണകൂടം അറിയാതെ ആയുധങ്ങള്‍ എല്‍.ടി.ടി. പോലുള്ള സംഘടനയ്ക്ക് എത്തിച്ചേര്‍ന്നത് കപ്പല്‍ മാര്‍ഗത്തെക്കാള്‍ കൂടുതല്‍ വായു മാര്‍ഗ്ഗം ആയിരുന്നു. കാരണം കടല്‍ മാര്‍ഗ്ഗം ശ്രീലങ്കന്‍ സൈന്യം ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നു.. കൂടാതെ ഇത്തരം വിമാനം , ഹെലികോപ്ടരുകള്‍ എന്നിവയ്ക്ക് ഇറങ്ങാന്‍ പാകത്തില്‍ ഉള്ള റണ്‍വേകളും അവടെ ഉണ്ട്. ഇപ്പോഴും ഇത്തരം തീവ്രവാദ ഗ്രൂപ്പ്‌ കള്‍ക്ക് സ്വാധീനം ഉള്ള സ്ഥലങ്ങള്‍ അവടെ ഉണ്ട് എന്നതും., ശ്രീലങ്കന്‍ സൈനികര്‍ക്ക് അവിടെ എത്തിച്ചേരല്‍ പോലും ദുഷ്ക്കരം ആണെന്നതും ഓര്‍ക്കേണ്ടതാണ്.
ശ്രീലങ്കയിലെ LTTE സ്വാധീന പ്രദേശം , അവിടെ വിമാനം ഇറക്കാന്‍ സാധ്യത ഉള്ള സ്ഥലങ്ങള്‍ 

  അല്ലെങ്കിലും വീതി കൂടിയ റോഡ്‌കളില്‍ പോലും വിമാനം ഇറക്കാന്‍ സാധിക്കും എന്നതും ഓര്‍ക്കേണ്ട കാര്യം ആണ്.  വിമാനം താഴ്ന്നു പറന്നാലും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പറത്താന്‍ കഴിയുന്ന സ്ഥലം , കടല്‍ അല്ലാതെ മറ്റൊന്നല്ല. ഇതിനൊപ്പം മറ്റേതു രാജ്യതെക്കാളും എളുപ്പം എത്തിച്ചേരാവുന്ന രാജ്യവും ആണ് ശ്രീലങ്ക. ഒരു വിമാനം നിശ്ചിത സമയത്ത് എത്തി ചേര്‍ന്നില്ല എങ്കില്‍ വിമാനതിനായി തിരച്ചില്‍ ആരംഭിക്കും. വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിക്കുന്നതിനു മുന്‍പ് എത്തിച്ചേരാന്‍ സാധിക്കുന്ന രാജ്യവും ഇത് തന്നെ. വലിയ വനങ്ങള്‍ ഉള്ളതിനാല്‍ ഇവടെ ഒരു വലിയ വിമാനം ഒളിപ്പിക്കലും സാധ്യമാകും. ഭീകരാക്രമണം ആണ് ലക്‌ഷ്യം എങ്കില്‍ പെട്ടന്നുള്ള ഒരു ടേക്ക് ഓഫ്‌നും ഈ സ്ഥലം പറ്റിയതാണു.
ശ്രീലങ്കയില്‍ നിന്നും വളരെ പെട്ടന്ന് ആക്രമണ പരിധിയില്‍ ഉള്‍പ്പെടാന്‍ സാധ്യത ഉള്ള സ്ഥലങ്ങള്‍  

റഡാരില്‍ പെടാതെ താഴ്ന്നു പറക്കാനും സാധിക്കും.  കരയില്‍ ഈ വിമാനത്തിനു വേണ്ടി ഉള്ള തിരച്ചില്‍ നടന്നപോഴും ശ്രീലങ്ക യില്‍ തിരച്ചില്‍ നടന്നിട്ടില്ല എന്നതും വിമാനം അവിടെ കണ്ടെത്താന്‍ ഉള്ള സാധ്യത ഏറുകയാണ് എന്നതാണ് ഈയുള്ളവന് തോനുന്നത്. ശ്രീലങ്ക ചതുപ്പുകള്‍ ഏറെ ഉള്ള സ്ഥലം കൂടെ ആണ്. ലാന്‍ഡിംഗ് ന് ഇടയില്‍ വിമാനം ചതുപ്പില്‍ താഴ്ന്നു പോകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല.

എന്തായാലും വിമാനം ശ്രീലങ്കയില്‍ കൂടെ ഒന്ന് തിരയുന്നത് നന്നായിരിക്കും.

NB:- ഇത് എന്‍റെ മാത്രം അഭിപ്രായം ആണ്. ഇവിടെ ഒരു ശ്രീലങ്കന്‍ ഭരണകൂടമോ  LTTE സംഘടനയെയോ ഈ വിഷയത്തില്‍ പങ്കാളികള്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല. ഇത് വെറും ഒരു ഭാവനാ സൃഷ്ട്ടി ആയി കാണാന്‍ അപേക്ഷിക്കുന്നു.

Wednesday, January 29, 2014

വീണ്ടും മടങ്ങിയെത്തുന്നു.....



ശരിയാണ്.... ഇതൊരു മടങ്ങി വരവ് തന്നെയാണ്... അതിനു ദൂരേക്കൊന്നും പോയില്ലല്ലോ എന്നതാണ് ചോദ്യം എങ്കില്‍ ഉത്തരം ഇല്ല. പക്ഷെ ഞാന്‍ പലതും ഉപേക്ഷിച്ചു പോയിരുന്നു. എന്‍റെ ആത്മാവിനെ , ആത്മാവിന്റെ ആഗ്രഹങ്ങളെ., അങ്ങനെ പലതും....
 
നേടാന്‍ പലതും ഉണ്ടായിരുന്നു., പക്ഷെ നേടിക്കൊണ്ട് ചെല്ലാന്‍ എനിക്ക് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് വലിയ ഒരു തിരിച്ചറിവ് ആയിരുന്നു..

ആത്മാവില്‍ കുഴിച്ചു മൂടിയ യാഥാര്‍ത്ഥ്യത്തെ പുറത്തേക്കു വലിച്ചിട്ട് , ആ കുഴിയില്‍ സ്വപ്നങ്ങളെ ഇറക്കി വെച്ച് മണ്ണിട്ട് മൂടി ഞാന്‍ തിരിച്ചു വന്നിരിക്കുന്നു....

ആളൊഴിഞ്ഞ അമ്പലപറമ്പിലെ തോരണങ്ങള്‍ക്ക് നടുവിലേക്ക് അല്ല.. വിജനമായി , ഇടയ്ക്ക് ചാറ്റല്‍ മഴകള്‍ മാത്രം പെയ്തിരുന്ന , മഴകളെ അതിരറ്റു സ്നേഹിക്കുന്നവര്‍ മഴ തീര്‍ത്ത ചെറിയ ചാലുകളില്‍ കൈ കഴുകാന്‍ വന്നിരുന്ന ആ പഴയ കാടു പിടിച്ചു കിടക്കുന്ന , തറ മാത്രം കെട്ടിയ പണി തീരാ വീടിന്‍റെ പുല്ലു നിറഞ്ഞ മുറ്റത്തേക്ക്....

മടക്കം എവിടെക്കാണെങ്കിലും മടക്കം തന്നെയാണ്...ഇതും ഒരു മടക്കം തന്നെയാണ്.. മടങ്ങി വരവ് വീടിന്‍റെ പണി തീര്‍ത്തു പാലുകാച്ചി താമസം തുടങ്ങാന്‍ തന്നെയാണ്.. ഏതൊരാളെയും പോലെ തന്നെ..


വഴിയരികില്‍ എവിടേയോ പെയ്യുന്ന മഴയുടെ കുളിര് കൊണ്ട് ഉറങ്ങുന്നതിലും നല്ലത് പണിതീര്‍ക്കാന്‍ കഴിയാത്ത പുരയുടെ തറയില്‍ നക്ഷത്രങ്ങളെ നോക്കി , എന്നെങ്കിലും അവയെ മറച്ചു കൊണ്ട് ഉയര്‍ന്നു വരാന്‍ പോകുന്ന വീടിന്‍റെ മേല്‍ക്കൂരയെ സ്വപ്നം കണ്ടു ഉറങ്ങുന്നത് തന്നെയാണ് എന്ന തിരിച്ചറിവ് സ്വരുക്കൂട്ടിയ മടങ്ങി വരവാണിത്...


ചെറിയ ചില കാര്‍മേഘങ്ങള്‍ ആകാശത്തില്‍ തെന്നി നീങ്ങുന്നുണ്ട്... സൂര്യനെ മറയ്ക്കാനോ സൂര്യന്‍റെ ചൂടിനെ കുറയ്ക്കാനോ  സാധിക്കാത്തവ.. ആരെയും നനയ്ക്കാന്‍ അല്ലെങ്കിലും സ്വയം പെയ്യാന്‍ വെമ്പല്‍ കൊള്ളുന്നവ.. പെയ്തോഴിയേണ്ടവ...

നീരുറവകള്‍ വറ്റി പോയിരിക്കുന്നു.. മുള്ള് വേലികള്‍ കടന്നു ആളുകള്‍ വരാതായിരിക്കുന്നു.. നാട്ടിക ചിതല്‍ തിന്നിരിക്കുന്നു... ആരൊക്കയോ വലിച്ചെറിഞ്ഞ മദ്യകുപ്പികളും ഉപയോഗം കഴിഞ്ഞ ഗര്‍ഭനിരോധന ഉറകളും മാത്രം പറമ്പില്‍ അഥിതികള്‍ ആയി ഉണ്ട്..

നീണ്ട അലഞ്ഞു തിരിയലുകള്‍ക്കൊടുക്കം വഴിയറിയാതെ അന്തിച്ചു നിന്ന് ഒടുവില്‍ കയറി ചെന്നതും ഒരു മടക്കം തന്നെയാണ്.. അല്ലെങ്കിലും ആരാണ് തീരുമാനിച്ചുറപ്പിച്ചു ഒരു മടക്കയാത്ര നടത്തിയവര്‍..

നീണ്ട യാത്രയ്ക്കിടെ വാങ്ങി കൂട്ടിയ ചില ചവറുകള്‍ ഭാണ്ഡത്തില്‍ കലപില ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു.. ഉപകാരമില്ലാതവ പ്രത്യേകം തിരഞ്ഞുപിടിച്ച് എടുത്തത് പോലുണ്ട്.. കഷ്ട്ടം....

എന്തൊക്കെ ആയാലും അനന്തമില്ലാത്ത ലോകത്തിനു മുന്നില്‍ എത്ര നിസ്സാരന്‍ ആയാലും ഞാനും നടത്തിയത് ഒരു മടങ്ങി വരവ് തന്നയല്ലേ.. പലതും ചെയ്തു തീര്‍ക്കാന്‍ ഉണ്ട്.. പലരെയും ക്ഷണിക്കാന്‍ ഉണ്ട്.. നന്നായി സംസാരിക്കാന്‍ അറിയുന്ന ആ തത്തയെ.. ചുവന്ന കണ്ണന്‍ ചെമ്പോത്തിനെ.. ചവെലാച്ചിക്കിളികളെ .. ഓലതുമ്പത്ത് ഒലെഞാലികളെ.. കാക്കകളെ ഇത്തവണ ക്ഷണിക്കുന്നില്ല..  പിന്നെ പൂച്ചകളെ.. മുള്ളന്‍ പന്നിയെ.. പൂമ്പാറ്റകളെ..അങ്ങനെ പലരെയും..

   

Tuesday, September 4, 2012

മുല്ലപ്പെരിയാര്‍ ഇപ്പൊഴങ്ങാന്‍ തകരുമോ ...?








" മുല്ലപ്പെരിയാര്‍ന്‍റെ അവസ്ഥ എന്തായി. ഇപ്പോഴാങ്ങാന്‍ പൊട്ടുമോ?"



ഇപ്പൊ വന്ന മെസ്സേജ് ആണ്.എന്താപ്പാ ഈ കുട്ടിക്ക് ഇപ്പൊ ഇങ്ങനെ തോനാന്‍..? 



ഉടനെ തന്നെ റിപ്ല്യിച്ചു . 



"എന്താടി ഇപ്പൊ ഇങ്ങനെ തോനാന്‍..?


"
പ്രബുദ്ധ കേരളം നേരിടുന്ന പെട്രോള്‍ വിലവര്‍ധന , വൈദ്യുതി വില വര്‍ദ്ധന, 


അത് പോരാഞ്ഞ് പകലും രാത്രിയും ആയി രണ്ടു മണിക്കൂര്‍ വെച്ചുള്ള കറന്‍റ് 


"കക്കല്‍""""'' , വല്ലാര്‍പാടം , മെട്രോ റയില്‍, മലപ്പുറത്തെ സ്കൂള്‍ സര്‍ക്കാരിനോ 


അതോ വേറെ വല്ലവര്‍ക്കുമോ , അവശ്യ സാധന വില വര്‍ദ്ധന, കിട്ടുന്ന 


സാധനത്തിലെ ഫ്രീ ആയി കിട്ടുന്ന ചത്ത ജീവികള്‍, വിപ്പിന്റെ വികൃതികള്‍ , 


എസ്റ്റേറ്റ്‌കള്‍ പാവപ്പെട്ട മൊതലാളിമാര്‍ക്ക് പതിച്ചു നല്‍കല്‍ , വിളപ്പില്‍ശാല, 


ഫോണ്‍ ചോര്‍ത്തല്‍, മാധ്യമ സംസ്കാരം ഇല്ലായ്മ്മ തുടങ്ങിയ നൂറു 


വിഷയങ്ങള്‍ പഠിച്ചിരുന്നു ഫേസ്ബുക്കില്‍ പയറ്റുന്ന എന്നെയും..., ഇതൊന്നും 


അറിയാത്ത പോലെ നടന്നു കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് സ്പീച്ചുന്ന 


മലയാളികളെയും ഒരു പോലെ ഞെട്ടിച്ചു കളഞ്ഞു ആ കുരുത്തം കെട്ടവളുടെ 


മെസ്സേജ്. 



ഇവള്‍ക്ക് ഇപ്പൊ എവടുന്നു കിട്ടി ഈ മുല്ലപ്പെരിയാര്‍... ...? 



നമ്മുടെ കൈ പൊക്കാന്‍ സാധിക്കാത്ത മന്ത്രി പോലും ഇപ്പൊ ഇതൊന്നും 


ഓര്‍ത്തു കാണില്ല.



" ഞാന്‍ ഇപ്പൊ എറണാകുളത്താ.... ഡാം പൊട്ടിയാല്‍ ഇവിടെ വരെ വെള്ളം 


എത്തും എന്നൊക്കെയല്ലേ "കവര്‍സ്റ്റോറി" യില്‍ പറഞ്ഞിരിക്കുന്നത്.അത് 


കൊണ്ട് ചോദിച്ചതാ.."



അവള്‍ മറുപടി തന്നു.










ഈ കവര്‍സ്റ്റോറി എന്ന് പറയുന്നത് ഏതേലും ചാനലിലെ ഓസിനു ഫ്ലാറ്റ് 


അടിച്ചെടുത്ത മാധ്യമ പുലി നടത്തുന്ന പ്രോഗ്രാം ഒന്നും അല്ലാട്ടോ...






'ദെ പോയി .,ദാ വന്നു' സുരേഷണന്‍റെ സിനിമയും അല്ല.



അവള്‍ പറഞ്ഞ കവര്‍ സ്റ്റോറി ഞങ്ങളുടെ കോളേജ് മാഗസിന്‍റെ കവര്‍ 


സ്റ്റോറിയെ പറ്റിയാണ്.മുല്ലപ്പെരിയാര്‍ ഇന്ന് പൊട്ടുമോ, നാളെ പൊട്ടുമോ എന്ന് 


കേരളത്ത ജനത മൊത്തം ഉറ്റു നോക്കികൊണ്ടിരുന്ന സമയതാണ് ഞങ്ങളുടെ 


മാഗസിന്‍ വര്‍ക്ക്‌ കൊടുമ്പിരി കൊണ്ട് നടക്കുന്നത്.... കഷ്ട്ടപ്പെട്ട്.., ബുദ്ധിമുട്ടി 


മാഗസിനില്‍ കൊടുക്കാനുള്ള സൃഷ്ട്ടികള്‍ എല്ലാം തയ്യാറാക്കി ഇരിക്കുമ്പോഴാ 


ആ ചോദ്യം വന്നത്.


" അല്ല എഡിറ്റരെ , നമ്മുടെ മാഗസിന്‍റെ കവര്‍ സ്റ്റോറി എന്തുവാ..?" 



പണി പാളിയോ....? ഇനി ആ സാധനവും വേണോ..?



തിരക്കിട്ട ചര്‍ച്ചകള്‍, അഭിപ്രായങ്ങള്‍, എതിരഭിപ്രായങ്ങള്‍......,.....



ഒടുവില്‍ തീരുമാനം ആയി .



കവര്‍ സ്റ്റോറി മുല്ലപ്പെരിയാറിനെ പറ്റിതന്നെ.....



"കവര്‍ സ്റ്റോറി പൊലിപ്പിക്കാന്‍ മുല്ലപ്പെരിയാര്‍ നേരിട്ടു സന്ദര്‍ശിക്കണം"


കണ്ണില്‍ചോരയില്ലാത്ത ഒരു സാമ ദ്രോഹിക്കു അതായിരുന്നു ആവശ്യം 



"എന്നാ സഖാവ് കൂടെ വാ" ഞാന്‍ സ്നേഹത്തോടെ വിളിച്ചു.



"അയ്യോ എനിക്ക് നീന്താന്‍ അറിയില്ല..., അല്ലേലും ആള്‍ക്കാര്‍ മരിക്കുന്നത് 


കണ്ടാല്‍ എനിക്ക് അപ്പൊ തല കറങ്ങും" അവന്‍ വലിയൊരു പണിയും തന്നു 


വിദഗ്ദമായി മുങ്ങി. 



അങ്ങനെ മുല്ലപ്പെരിയാറിലേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു.



*****************************************************************************************






ഉറങ്ങി കിടക്കുന്ന അച്ഛന്‍റെ കാലു നിറകണ്ണുകളുടെ തൊട്ടു വന്ദിച്ചു, 


അമ്മയോടും വീട്ടുകാരോടും യാത്ര പറഞ്ഞു ഇറങ്ങി. അവസാനമായി വീട്ടു 


കോലായിലേക്ക് ഒന്ന് കൂടെ നോക്കി ഞാന്‍ യാത്രയായി. ഇനിയൊരു മടക്കം 


ഉണ്ടാകുമോ....?



എന്തായാലും പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല.



എല്ലാ സമര പന്തലുകളും..., സമര നായകന്മാരെയും.., നാട്ടുകാരെയും 


സന്ദര്‍ശിച്ചു അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി കുറെ ചിത്രങ്ങളും 


എടുത്തു തിരിച്ചു നാട്ടില്‍ എത്തി. മരണഭയത്തില്‍ കഴിയുന്ന 


മുല്ലപ്പെരിയാറിലെ വള്ളക്കടവ് നിവാസികള്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് 



പുറത്തിറങ്ങിയ മാഗസിനും കവര്‍ സ്റ്റോറി യും ഹിറ്റ്‌ ആയി. മാസങ്ങള്‍ 


ഇന്നത്തെ ദിവസം വരെ കടന്നു പോയി....



******************************************************************************************



ശരിയാണല്ലോ ആ 'കുരുത്തം കെട്ടവല്‍' ചോദിച്ചത്.... മുല്ലപ്പെരിയാര്‍ പിന്നെ 


എവടെ മുങ്ങി പോയി...? ഈ മാധ്യമങ്ങളും ജനങ്ങളും ഒന്ന് രണ്ടു മാസം 


കിടന്നു ടെന്‍ഷന്‍ അടിച്ചതൊക്കെ പിന്നെ എന്തിനു..???? 



ടെന്‍ടെന്‍ടെ...... ടെഡാഡാടെ.... ടെന്‍ ടെന്‍ ടെ ടെട്ട ദേടെ ..... സേതുരാമയ്യര്‍ മ്യൂസിക്‌ മനസ്സില്‍ ലഡു പൊട്ടിച്ചു.....



സകലമാന സി ബി ഐ , സി ഐ ഡി ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് അന്വേഷണത്തിന് ഇറങ്ങി. 



മുല്ലപ്പെരിയാര്‍ പൊട്ടും, ദെ ഇപ്പൊ പൊട്ടും എന്ന് പറഞ്ഞു കോലാഹലം 


ഇറക്കിയപ്പോള്‍ ആര്‍ക്കൊക്കെ കിട്ടി ലാഭം..?



നോക്കാം ല്ലേ..


.
മുല്ലപ്പെരിയാര്‍ വിഷയത്തെ സമീപിച്ച ഞങ്ങള്‍ക്ക് ആദ്യം കിട്ടിയ ഉത്തരം


" ഓ ഇതൊക്കെ ഭൂ മാഫിയയുടെ കളികള്‍ ആണെന്നാണ്..."



അത് അന്വേഷിച്ചപോ ശരിയും ആണ്. കാരണം.., മുല്ലപ്പെരിയര്‍ ഡാം നും 


ഇടുക്കി ഡാം നും ഇടയിലും ഡാം പൊട്ടിയാല്‍ വെള്ളത്തിന്‌ അടിയിലാകാന്‍


പോകുന്ന സ്ഥലത്തിന്‍റെ അളവ് വളരെ വലുതാണ്. ഡാം പൊട്ടും എന്ന് വാര്‍ത്ത‍ 


വന്ന ഉടനെ പല എസ്റ്റേറ്റ്‌ കളും ചുളു വിലയ്ക്ക് കച്ചവടം നടന്നു. ഇത് ഇത് 


ഭൂമാഫിയ യുടെ കളി ആണെന്ന് പറയുന്നതില്‍ അപ്പൊ ചെറിയ സത്യം കാണാന്‍ 






സാധ്യത ഉണ്ടല്ലോ..


മറ്റൊരു കാരണം പുതുതായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഡാം ന്‍റെ ടെണ്ടര്‍ 


തുകയാണ്. എഴുനൂറു കോടിയില്‍ അധികമാണ് പ്രതീക്ഷിക്കുന്ന തുക. കാല്‍ 


പണം നിലത്ത് വീണാല്‍ നക്കിയെടുക്കുന്ന നമ്മുടെ രാഷ്ട്രീയക്കാരുടെ കണ്ണില്‍ 


ഇത്രയും വല്ല്യ തുക പതിഞ്ഞാല്‍........,.... കേരളം തന്നെ മുങ്ങി പോകും 


എന്ന കണക്ക് ഉണ്ടാക്കാന്‍ അത്ര വല്ല്യ പണി ഉണ്ടോ...? ഈ സമയം തമിഴ്നാടില്‍


സ്വന്തമായി സ്ഥലങ്ങള്‍ ലഭിച്ച രാഷ്ട്രീയ മേലാളന്മാര്‍ പലരും ഉണ്ടെന്നതാണ് , 


മുല്ലപ്പെരിയാര്‍ സമര പന്തലുകളില്‍ നിന്നും അറിഞ്ഞത്.ഇതിനൊക്കെ പുറമേ 


ഇപ്പൊ ഇതാ പുതിയ ഒരു വികടതരം കൂടെ മനസ്സില്‍ തോനിയിരിക്കുന്നു. അല്ല.., 


എന്താന്ന് വെച്ചാല്‍..........,...., 



മുല്ലെപ്പെരിയര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി ഡാം തകരും എന്നും തകരില്ല എന്നും 


രണ്ടു വാദങ്ങള്‍ ഉണ്ടായിരുന്നു. നൂറു വര്ഷം പിന്നിട്ട ഡാം തകരും എന്നാ 


പ്രചാരണവും ഭൂകമ്പവും ഇത് ആദ്യത്തെ തവണ അല്ല ഉണ്ടാകുന്നതു. എന്നാല്‍ 


ഇത്ര കണ്ടു കേരള ജനതയെ അത് ഇന്ഫ്ലുന്‍സ് ചെയ്യിച്ചത് ഇത്തവണത്തെ 


പ്രചാരണത്തോടെ ആയിരുന്നു എന്ന് മാത്രം. എല്ലായ്പ്പോഴും ഡാം തകരില്ല 



എന്നാ വാദത്തില്‍ ഉറച്ചു നില്‍ക്കുന്ന തമിഴ്‌നാട് ഇത്തവണയും അത് തന്നെ 


പറഞ്ഞു. നമ്മള്‍ മുല്ലപ്പെരിയാറിനൊപ്പം ഇടുക്കിയും തകരും എന്നും പറഞ്ഞു. 


അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെ പലരും 


എന്ത് പറഞ്ഞു എന്നും നമുക്ക് മറക്കാം. എന്നിരുന്നാലും നമ്മള്‍ ഇടുക്കി ഡാം 


തകരും എന്ന് തന്നെ പറഞ്ഞു. നിറഞ്ഞു കവിഞ്ഞു നിന്ന ഇടുക്കി ഡാം 


സുരക്ഷയ്ക്ക് എന്നാ പേരില്‍ തുറന്നു വിട്ടു. തുറന്നു വിടല്‍ ദിവസങ്ങളോളം 


നീണ്ടു നിന്നു. പല വട്ടം തുറന്നു വിട്ടു. സാധാരണ സംഭരിച്ചു വെയ്ക്കേണ്ട 


വെള്ളത്തിന്റെ അളവില്‍ നിന്നും വലിയ തോതില്‍ ജല നിരപ്പ് കുറയാന്‍ ഇത് 


കാരണമായി. ഇതൊക്കെ അന്ന് ആ നല്ല ഗമണ്ടന്‍ മഴയിലും ഡാം വിഷയത്തിലും 


നാം മനപ്പൂര്‍വ്വം വിസ്മരിച്ചു.



ഇനി ഇന്നത്തെ അവസ്ഥ പറയാം. ആവശ്യത്തിന് വൈദ്യതി ഇല്ലാതെ കേരളം 


കേന്ദ്രത്തിന് മുന്നിലും തമിഴ്നാടിന്റെ മുന്നിലും, അങ്ങനെ വൈദ്യതി കിട്ടുമെന്ന് 


തോനുന്ന എല്ലാ സ്ഥലത്ത് നിന്നും കിട്ടുന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി. 


ഇല്ലാത്ത മഴ ആ വൈദ്യുതി വാങ്ങലിനു വിശ്വാസ്യതയും നല്‍കി. ഇതോടൊപ്പം 


തന്നെ കറന്‍റ് വിലയും കൂട്ടി പോരാത്തതിന് കട്ടും തുടങ്ങി. കാരണം പറഞ്ഞത് 


കെ എസ് ഇ ബി നഷ്ട്ടത്തില്‍ ആണെന്നാണ്. എന്നാല്‍ ബോര്‍ഡ് നു സ്വകാര്യ 


വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പിരിഞ്ഞു കിട്ടാന്‍ ഉള്ള തുക 


ഏതു പ്രതിസന്ധിയും പരിഹരിക്കാന്‍ പറ്റുന്ന മാര്‍ഗം ആണ്. അതൊന്നും 


കണ്ടില്ല, അഥവാ അത്ര കണ്ടു പ്രായോഗികം അല്ല ആ കാര്യം. സമ്മതിക്കാം. 


എന്നാല്‍ പറയുന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോ വല്ല കാശും കയ്യില്‍ 


തടയാന്‍ സധ്യതയില്ലേ നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് എന്ന് സംശയം തോനിയാല്‍ 


തെറ്റുണ്ടോ ?. ഇതിനൊപ്പം തന്നെ ഇന്നലെ മുഖ്യമന്ത്രി മറ്റൊന്ന് കൂടെ പറഞ്ഞു. 


കെ എസ് ഇ ബി കമ്പനി വത്കരിക്കാതെ മാര്‍ഗം ഇല്ലെന്നു. അതും വല്ല കുത്തക 


മുതലാളി മാരും ഏറ്റെടുക്കും. അപ്പൊഴും വല്ലതും കയ്യില്‍ തടയാന്‍ സാധ്യത 


ഉണ്ടല്ലേ.... ശോ... അത് മാത്രമല്ല. കമ്പനി വത്കരിച്ചാല്‍ യൂണിറ്റിനു 


ഇപ്പോഴുള്ളതിന്റെ മിനിമം എത്ര മടങ്ങ്‌ വില കൂടും എന്നത് 


പറഞ്ഞറിയിക്കാന്‍ പറ്റില്ല. തോനുന്ന വില കൂട്ടാം. അത് നമ്മുടെ സര്‍ക്കാര്‍ 


അഗീകരിക്കണം. അത് അഗീകരിക്കാന്‍ വേണ്ടി ഭരിക്കുന്ന പാര്‍ടിക്ക് എത്ര 


കൊടുക്കാനും നമ്മുടെ കുത്തകകള്‍ നോക്കും എന്നും ഉറപ്പല്ലേ.. അപ്പൊ സംഗതി 


രണ്ടു ചക്രം കയ്യില്‍ തടയുന്ന ഏര്‍പ്പാട് ആണല്ലേ... അപ്പൊ പാര്‍ട്ടിക്കാര് എന്താ 


ചുമ്മാ ഇരിക്കുമോ..... ചക്കരകുടം നിറഞ്ഞു കവിഞ്ഞങ്ങനെ ഇരിക്കുമ്പോ ഒന്ന് 


കൈ മുക്കാത്ത രാഷ്ട്രീയക്കാരുണ്ടോ...???? ഉണ്ടോന്നു...???


അപ്പൊ മുല്ലപ്പെരിയാര്‍ വഴി ഇത്രയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടോ..???? 


ആ ആര്‍ക്കറിയാം... ഈ കുരുട്ടു ബുദ്ധിയില്‍ അങ്ങനെ ഒക്കെ തോനുന്നു...... ഇത് 


എന്‍റെ മാത്രം അഭിപ്രായം ആണ് കേട്ടോ......


മരണഭീതിയില്‍ കഴിയുന്ന വള്ളക്കടവ് നിവാസികളുടെ കണ്ണുനീര്‍ എന്‍റെ 


മുന്നില്‍ കണ്ടവന്‍ ആണ്ഞാന്‍.,. അപ്പൊ അത് മറന്നു കൊണ്ടല്ല ഇത് എഴുതുന്നത്.


പക്ഷെ തല്‍ക്കാലം വികാരത്തിന്‍റെ വേലിയേറ്റം ഞാന്‍ മറക്കുന്നു.






മരണ ഭയത്തില്‍ സ്വന്തം മക്കളെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി ഉറങ്ങാതെ രാത്രി 


തള്ളി നീക്കുന്ന വള്ളക്കടവിലെ അമ്മമാരേ... നിങ്ങള്ക്ക് മുന്നില്‍ സമര്‍പ്പിച്ച 


മാഗസിനും ഈ തെറ്റിനുള്ള പ്രായശ്ചിത്തമായി ഒരു തുള്ളി കണ്ണുനീരുമായി 


ഒരിക്കല്‍ കൂടെ ഞാന്‍ നിങ്ങള്ക്ക് മുന്നില്‍ വരും.
വള്ളക്കടവ്  ഗ്രാമത്തിലേക്കുള്ള കവാടം