Tuesday, September 4, 2012

മുല്ലപ്പെരിയാര്‍ ഇപ്പൊഴങ്ങാന്‍ തകരുമോ ...?








" മുല്ലപ്പെരിയാര്‍ന്‍റെ അവസ്ഥ എന്തായി. ഇപ്പോഴാങ്ങാന്‍ പൊട്ടുമോ?"



ഇപ്പൊ വന്ന മെസ്സേജ് ആണ്.എന്താപ്പാ ഈ കുട്ടിക്ക് ഇപ്പൊ ഇങ്ങനെ തോനാന്‍..? 



ഉടനെ തന്നെ റിപ്ല്യിച്ചു . 



"എന്താടി ഇപ്പൊ ഇങ്ങനെ തോനാന്‍..?


"
പ്രബുദ്ധ കേരളം നേരിടുന്ന പെട്രോള്‍ വിലവര്‍ധന , വൈദ്യുതി വില വര്‍ദ്ധന, 


അത് പോരാഞ്ഞ് പകലും രാത്രിയും ആയി രണ്ടു മണിക്കൂര്‍ വെച്ചുള്ള കറന്‍റ് 


"കക്കല്‍""""'' , വല്ലാര്‍പാടം , മെട്രോ റയില്‍, മലപ്പുറത്തെ സ്കൂള്‍ സര്‍ക്കാരിനോ 


അതോ വേറെ വല്ലവര്‍ക്കുമോ , അവശ്യ സാധന വില വര്‍ദ്ധന, കിട്ടുന്ന 


സാധനത്തിലെ ഫ്രീ ആയി കിട്ടുന്ന ചത്ത ജീവികള്‍, വിപ്പിന്റെ വികൃതികള്‍ , 


എസ്റ്റേറ്റ്‌കള്‍ പാവപ്പെട്ട മൊതലാളിമാര്‍ക്ക് പതിച്ചു നല്‍കല്‍ , വിളപ്പില്‍ശാല, 


ഫോണ്‍ ചോര്‍ത്തല്‍, മാധ്യമ സംസ്കാരം ഇല്ലായ്മ്മ തുടങ്ങിയ നൂറു 


വിഷയങ്ങള്‍ പഠിച്ചിരുന്നു ഫേസ്ബുക്കില്‍ പയറ്റുന്ന എന്നെയും..., ഇതൊന്നും 


അറിയാത്ത പോലെ നടന്നു കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് സ്പീച്ചുന്ന 


മലയാളികളെയും ഒരു പോലെ ഞെട്ടിച്ചു കളഞ്ഞു ആ കുരുത്തം കെട്ടവളുടെ 


മെസ്സേജ്. 



ഇവള്‍ക്ക് ഇപ്പൊ എവടുന്നു കിട്ടി ഈ മുല്ലപ്പെരിയാര്‍... ...? 



നമ്മുടെ കൈ പൊക്കാന്‍ സാധിക്കാത്ത മന്ത്രി പോലും ഇപ്പൊ ഇതൊന്നും 


ഓര്‍ത്തു കാണില്ല.



" ഞാന്‍ ഇപ്പൊ എറണാകുളത്താ.... ഡാം പൊട്ടിയാല്‍ ഇവിടെ വരെ വെള്ളം 


എത്തും എന്നൊക്കെയല്ലേ "കവര്‍സ്റ്റോറി" യില്‍ പറഞ്ഞിരിക്കുന്നത്.അത് 


കൊണ്ട് ചോദിച്ചതാ.."



അവള്‍ മറുപടി തന്നു.










ഈ കവര്‍സ്റ്റോറി എന്ന് പറയുന്നത് ഏതേലും ചാനലിലെ ഓസിനു ഫ്ലാറ്റ് 


അടിച്ചെടുത്ത മാധ്യമ പുലി നടത്തുന്ന പ്രോഗ്രാം ഒന്നും അല്ലാട്ടോ...






'ദെ പോയി .,ദാ വന്നു' സുരേഷണന്‍റെ സിനിമയും അല്ല.



അവള്‍ പറഞ്ഞ കവര്‍ സ്റ്റോറി ഞങ്ങളുടെ കോളേജ് മാഗസിന്‍റെ കവര്‍ 


സ്റ്റോറിയെ പറ്റിയാണ്.മുല്ലപ്പെരിയാര്‍ ഇന്ന് പൊട്ടുമോ, നാളെ പൊട്ടുമോ എന്ന് 


കേരളത്ത ജനത മൊത്തം ഉറ്റു നോക്കികൊണ്ടിരുന്ന സമയതാണ് ഞങ്ങളുടെ 


മാഗസിന്‍ വര്‍ക്ക്‌ കൊടുമ്പിരി കൊണ്ട് നടക്കുന്നത്.... കഷ്ട്ടപ്പെട്ട്.., ബുദ്ധിമുട്ടി 


മാഗസിനില്‍ കൊടുക്കാനുള്ള സൃഷ്ട്ടികള്‍ എല്ലാം തയ്യാറാക്കി ഇരിക്കുമ്പോഴാ 


ആ ചോദ്യം വന്നത്.


" അല്ല എഡിറ്റരെ , നമ്മുടെ മാഗസിന്‍റെ കവര്‍ സ്റ്റോറി എന്തുവാ..?" 



പണി പാളിയോ....? ഇനി ആ സാധനവും വേണോ..?



തിരക്കിട്ട ചര്‍ച്ചകള്‍, അഭിപ്രായങ്ങള്‍, എതിരഭിപ്രായങ്ങള്‍......,.....



ഒടുവില്‍ തീരുമാനം ആയി .



കവര്‍ സ്റ്റോറി മുല്ലപ്പെരിയാറിനെ പറ്റിതന്നെ.....



"കവര്‍ സ്റ്റോറി പൊലിപ്പിക്കാന്‍ മുല്ലപ്പെരിയാര്‍ നേരിട്ടു സന്ദര്‍ശിക്കണം"


കണ്ണില്‍ചോരയില്ലാത്ത ഒരു സാമ ദ്രോഹിക്കു അതായിരുന്നു ആവശ്യം 



"എന്നാ സഖാവ് കൂടെ വാ" ഞാന്‍ സ്നേഹത്തോടെ വിളിച്ചു.



"അയ്യോ എനിക്ക് നീന്താന്‍ അറിയില്ല..., അല്ലേലും ആള്‍ക്കാര്‍ മരിക്കുന്നത് 


കണ്ടാല്‍ എനിക്ക് അപ്പൊ തല കറങ്ങും" അവന്‍ വലിയൊരു പണിയും തന്നു 


വിദഗ്ദമായി മുങ്ങി. 



അങ്ങനെ മുല്ലപ്പെരിയാറിലേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു.



*****************************************************************************************






ഉറങ്ങി കിടക്കുന്ന അച്ഛന്‍റെ കാലു നിറകണ്ണുകളുടെ തൊട്ടു വന്ദിച്ചു, 


അമ്മയോടും വീട്ടുകാരോടും യാത്ര പറഞ്ഞു ഇറങ്ങി. അവസാനമായി വീട്ടു 


കോലായിലേക്ക് ഒന്ന് കൂടെ നോക്കി ഞാന്‍ യാത്രയായി. ഇനിയൊരു മടക്കം 


ഉണ്ടാകുമോ....?



എന്തായാലും പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല.



എല്ലാ സമര പന്തലുകളും..., സമര നായകന്മാരെയും.., നാട്ടുകാരെയും 


സന്ദര്‍ശിച്ചു അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി കുറെ ചിത്രങ്ങളും 


എടുത്തു തിരിച്ചു നാട്ടില്‍ എത്തി. മരണഭയത്തില്‍ കഴിയുന്ന 


മുല്ലപ്പെരിയാറിലെ വള്ളക്കടവ് നിവാസികള്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് 



പുറത്തിറങ്ങിയ മാഗസിനും കവര്‍ സ്റ്റോറി യും ഹിറ്റ്‌ ആയി. മാസങ്ങള്‍ 


ഇന്നത്തെ ദിവസം വരെ കടന്നു പോയി....



******************************************************************************************



ശരിയാണല്ലോ ആ 'കുരുത്തം കെട്ടവല്‍' ചോദിച്ചത്.... മുല്ലപ്പെരിയാര്‍ പിന്നെ 


എവടെ മുങ്ങി പോയി...? ഈ മാധ്യമങ്ങളും ജനങ്ങളും ഒന്ന് രണ്ടു മാസം 


കിടന്നു ടെന്‍ഷന്‍ അടിച്ചതൊക്കെ പിന്നെ എന്തിനു..???? 



ടെന്‍ടെന്‍ടെ...... ടെഡാഡാടെ.... ടെന്‍ ടെന്‍ ടെ ടെട്ട ദേടെ ..... സേതുരാമയ്യര്‍ മ്യൂസിക്‌ മനസ്സില്‍ ലഡു പൊട്ടിച്ചു.....



സകലമാന സി ബി ഐ , സി ഐ ഡി ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് അന്വേഷണത്തിന് ഇറങ്ങി. 



മുല്ലപ്പെരിയാര്‍ പൊട്ടും, ദെ ഇപ്പൊ പൊട്ടും എന്ന് പറഞ്ഞു കോലാഹലം 


ഇറക്കിയപ്പോള്‍ ആര്‍ക്കൊക്കെ കിട്ടി ലാഭം..?



നോക്കാം ല്ലേ..


.
മുല്ലപ്പെരിയാര്‍ വിഷയത്തെ സമീപിച്ച ഞങ്ങള്‍ക്ക് ആദ്യം കിട്ടിയ ഉത്തരം


" ഓ ഇതൊക്കെ ഭൂ മാഫിയയുടെ കളികള്‍ ആണെന്നാണ്..."



അത് അന്വേഷിച്ചപോ ശരിയും ആണ്. കാരണം.., മുല്ലപ്പെരിയര്‍ ഡാം നും 


ഇടുക്കി ഡാം നും ഇടയിലും ഡാം പൊട്ടിയാല്‍ വെള്ളത്തിന്‌ അടിയിലാകാന്‍


പോകുന്ന സ്ഥലത്തിന്‍റെ അളവ് വളരെ വലുതാണ്. ഡാം പൊട്ടും എന്ന് വാര്‍ത്ത‍ 


വന്ന ഉടനെ പല എസ്റ്റേറ്റ്‌ കളും ചുളു വിലയ്ക്ക് കച്ചവടം നടന്നു. ഇത് ഇത് 


ഭൂമാഫിയ യുടെ കളി ആണെന്ന് പറയുന്നതില്‍ അപ്പൊ ചെറിയ സത്യം കാണാന്‍ 






സാധ്യത ഉണ്ടല്ലോ..


മറ്റൊരു കാരണം പുതുതായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഡാം ന്‍റെ ടെണ്ടര്‍ 


തുകയാണ്. എഴുനൂറു കോടിയില്‍ അധികമാണ് പ്രതീക്ഷിക്കുന്ന തുക. കാല്‍ 


പണം നിലത്ത് വീണാല്‍ നക്കിയെടുക്കുന്ന നമ്മുടെ രാഷ്ട്രീയക്കാരുടെ കണ്ണില്‍ 


ഇത്രയും വല്ല്യ തുക പതിഞ്ഞാല്‍........,.... കേരളം തന്നെ മുങ്ങി പോകും 


എന്ന കണക്ക് ഉണ്ടാക്കാന്‍ അത്ര വല്ല്യ പണി ഉണ്ടോ...? ഈ സമയം തമിഴ്നാടില്‍


സ്വന്തമായി സ്ഥലങ്ങള്‍ ലഭിച്ച രാഷ്ട്രീയ മേലാളന്മാര്‍ പലരും ഉണ്ടെന്നതാണ് , 


മുല്ലപ്പെരിയാര്‍ സമര പന്തലുകളില്‍ നിന്നും അറിഞ്ഞത്.ഇതിനൊക്കെ പുറമേ 


ഇപ്പൊ ഇതാ പുതിയ ഒരു വികടതരം കൂടെ മനസ്സില്‍ തോനിയിരിക്കുന്നു. അല്ല.., 


എന്താന്ന് വെച്ചാല്‍..........,...., 



മുല്ലെപ്പെരിയര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി ഡാം തകരും എന്നും തകരില്ല എന്നും 


രണ്ടു വാദങ്ങള്‍ ഉണ്ടായിരുന്നു. നൂറു വര്ഷം പിന്നിട്ട ഡാം തകരും എന്നാ 


പ്രചാരണവും ഭൂകമ്പവും ഇത് ആദ്യത്തെ തവണ അല്ല ഉണ്ടാകുന്നതു. എന്നാല്‍ 


ഇത്ര കണ്ടു കേരള ജനതയെ അത് ഇന്ഫ്ലുന്‍സ് ചെയ്യിച്ചത് ഇത്തവണത്തെ 


പ്രചാരണത്തോടെ ആയിരുന്നു എന്ന് മാത്രം. എല്ലായ്പ്പോഴും ഡാം തകരില്ല 



എന്നാ വാദത്തില്‍ ഉറച്ചു നില്‍ക്കുന്ന തമിഴ്‌നാട് ഇത്തവണയും അത് തന്നെ 


പറഞ്ഞു. നമ്മള്‍ മുല്ലപ്പെരിയാറിനൊപ്പം ഇടുക്കിയും തകരും എന്നും പറഞ്ഞു. 


അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെ പലരും 


എന്ത് പറഞ്ഞു എന്നും നമുക്ക് മറക്കാം. എന്നിരുന്നാലും നമ്മള്‍ ഇടുക്കി ഡാം 


തകരും എന്ന് തന്നെ പറഞ്ഞു. നിറഞ്ഞു കവിഞ്ഞു നിന്ന ഇടുക്കി ഡാം 


സുരക്ഷയ്ക്ക് എന്നാ പേരില്‍ തുറന്നു വിട്ടു. തുറന്നു വിടല്‍ ദിവസങ്ങളോളം 


നീണ്ടു നിന്നു. പല വട്ടം തുറന്നു വിട്ടു. സാധാരണ സംഭരിച്ചു വെയ്ക്കേണ്ട 


വെള്ളത്തിന്റെ അളവില്‍ നിന്നും വലിയ തോതില്‍ ജല നിരപ്പ് കുറയാന്‍ ഇത് 


കാരണമായി. ഇതൊക്കെ അന്ന് ആ നല്ല ഗമണ്ടന്‍ മഴയിലും ഡാം വിഷയത്തിലും 


നാം മനപ്പൂര്‍വ്വം വിസ്മരിച്ചു.



ഇനി ഇന്നത്തെ അവസ്ഥ പറയാം. ആവശ്യത്തിന് വൈദ്യതി ഇല്ലാതെ കേരളം 


കേന്ദ്രത്തിന് മുന്നിലും തമിഴ്നാടിന്റെ മുന്നിലും, അങ്ങനെ വൈദ്യതി കിട്ടുമെന്ന് 


തോനുന്ന എല്ലാ സ്ഥലത്ത് നിന്നും കിട്ടുന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി. 


ഇല്ലാത്ത മഴ ആ വൈദ്യുതി വാങ്ങലിനു വിശ്വാസ്യതയും നല്‍കി. ഇതോടൊപ്പം 


തന്നെ കറന്‍റ് വിലയും കൂട്ടി പോരാത്തതിന് കട്ടും തുടങ്ങി. കാരണം പറഞ്ഞത് 


കെ എസ് ഇ ബി നഷ്ട്ടത്തില്‍ ആണെന്നാണ്. എന്നാല്‍ ബോര്‍ഡ് നു സ്വകാര്യ 


വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പിരിഞ്ഞു കിട്ടാന്‍ ഉള്ള തുക 


ഏതു പ്രതിസന്ധിയും പരിഹരിക്കാന്‍ പറ്റുന്ന മാര്‍ഗം ആണ്. അതൊന്നും 


കണ്ടില്ല, അഥവാ അത്ര കണ്ടു പ്രായോഗികം അല്ല ആ കാര്യം. സമ്മതിക്കാം. 


എന്നാല്‍ പറയുന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോ വല്ല കാശും കയ്യില്‍ 


തടയാന്‍ സധ്യതയില്ലേ നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് എന്ന് സംശയം തോനിയാല്‍ 


തെറ്റുണ്ടോ ?. ഇതിനൊപ്പം തന്നെ ഇന്നലെ മുഖ്യമന്ത്രി മറ്റൊന്ന് കൂടെ പറഞ്ഞു. 


കെ എസ് ഇ ബി കമ്പനി വത്കരിക്കാതെ മാര്‍ഗം ഇല്ലെന്നു. അതും വല്ല കുത്തക 


മുതലാളി മാരും ഏറ്റെടുക്കും. അപ്പൊഴും വല്ലതും കയ്യില്‍ തടയാന്‍ സാധ്യത 


ഉണ്ടല്ലേ.... ശോ... അത് മാത്രമല്ല. കമ്പനി വത്കരിച്ചാല്‍ യൂണിറ്റിനു 


ഇപ്പോഴുള്ളതിന്റെ മിനിമം എത്ര മടങ്ങ്‌ വില കൂടും എന്നത് 


പറഞ്ഞറിയിക്കാന്‍ പറ്റില്ല. തോനുന്ന വില കൂട്ടാം. അത് നമ്മുടെ സര്‍ക്കാര്‍ 


അഗീകരിക്കണം. അത് അഗീകരിക്കാന്‍ വേണ്ടി ഭരിക്കുന്ന പാര്‍ടിക്ക് എത്ര 


കൊടുക്കാനും നമ്മുടെ കുത്തകകള്‍ നോക്കും എന്നും ഉറപ്പല്ലേ.. അപ്പൊ സംഗതി 


രണ്ടു ചക്രം കയ്യില്‍ തടയുന്ന ഏര്‍പ്പാട് ആണല്ലേ... അപ്പൊ പാര്‍ട്ടിക്കാര് എന്താ 


ചുമ്മാ ഇരിക്കുമോ..... ചക്കരകുടം നിറഞ്ഞു കവിഞ്ഞങ്ങനെ ഇരിക്കുമ്പോ ഒന്ന് 


കൈ മുക്കാത്ത രാഷ്ട്രീയക്കാരുണ്ടോ...???? ഉണ്ടോന്നു...???


അപ്പൊ മുല്ലപ്പെരിയാര്‍ വഴി ഇത്രയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടോ..???? 


ആ ആര്‍ക്കറിയാം... ഈ കുരുട്ടു ബുദ്ധിയില്‍ അങ്ങനെ ഒക്കെ തോനുന്നു...... ഇത് 


എന്‍റെ മാത്രം അഭിപ്രായം ആണ് കേട്ടോ......


മരണഭീതിയില്‍ കഴിയുന്ന വള്ളക്കടവ് നിവാസികളുടെ കണ്ണുനീര്‍ എന്‍റെ 


മുന്നില്‍ കണ്ടവന്‍ ആണ്ഞാന്‍.,. അപ്പൊ അത് മറന്നു കൊണ്ടല്ല ഇത് എഴുതുന്നത്.


പക്ഷെ തല്‍ക്കാലം വികാരത്തിന്‍റെ വേലിയേറ്റം ഞാന്‍ മറക്കുന്നു.






മരണ ഭയത്തില്‍ സ്വന്തം മക്കളെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി ഉറങ്ങാതെ രാത്രി 


തള്ളി നീക്കുന്ന വള്ളക്കടവിലെ അമ്മമാരേ... നിങ്ങള്ക്ക് മുന്നില്‍ സമര്‍പ്പിച്ച 


മാഗസിനും ഈ തെറ്റിനുള്ള പ്രായശ്ചിത്തമായി ഒരു തുള്ളി കണ്ണുനീരുമായി 


ഒരിക്കല്‍ കൂടെ ഞാന്‍ നിങ്ങള്ക്ക് മുന്നില്‍ വരും.
വള്ളക്കടവ്  ഗ്രാമത്തിലേക്കുള്ള കവാടം 

Sunday, September 2, 2012

വില്‍ക്കാനുണ്ട് ഉപദേശങ്ങള്‍




















കൊഴുത്ത ശരീരത്തിലെ ചോരയുടെ മണം ആസ്വദിച്ചു കൊണ്ട് ശരീരം ലാക്കാക്കി കൊതുക് കുതിച്ചു.

"കിട്ടിയെടാ നിന്നെ"

ഒരു ദാക്ഷിണ്യവുമില്ലാതെ അയാള്‍ അതിനെ പിടികൂടി.
അതിന്‍റെ കൈകാലുകള്‍ ബന്ധനത്തിലാക്കി അയാള്‍ ഉപദേശം തുടങ്ങി. 
ആയതിനാല്‍ അദ്ദേഹം ഉപദേശി എന്ന് വിളിക്കപ്പെടും.

ചെവി പോതാന്‍ വയ്യാതെ കൊതുകിനു സകലതും കേട്ടു നില്‍ക്കേണ്ടി വന്നു.അയാള്‍ തുടങ്ങി.

"എന്ത് ദ്രോഹമാണ് നീയീ കാണിക്കാന്‍ തുനിഞ്ഞത് ..?
മറ്റുള്ളവരെ ഉപദ്രവിക്കുന്നത് കൊടുംപാപമാണെന്ന് നിനക്കറിയില്ലേ..? 
ഇങ്ങനെ ചെയ്യുന്ന പാപങ്ങള്‍ കൊണ്ടുള്ള ഉമിതീയില്‍ നീ നീറി നീറി 
പുകയേണ്ടി വരും . നിന്നെ സൃഷ്ടിച്ചവന്‍ നിനക്ക് മാപ്പ് നല്‍കുകയില്ല . എല്ലാം 
അറിയുന്ന പിതാവില്‍ നിന്നും നിനക്ക് യാതൊന്നും ഒളിക്കാന്‍ കഴിയുകയില്ല."

ഉപദേശം നീണ്ടു പോയി.... കൊതുകിന്‍റെ കൈകാലുകളിലെ ചങ്ങല ആ 
ഉപദേശങ്ങള്‍ മുഴുവന്‍ കേള്‍ക്കാന്‍ അതിനെ നിര്‍ബന്ധിതനാക്കി... 

ഉപദേശങ്ങള്‍ കൊതുകിലേക്ക് ആഴ്ന്നിറങ്ങി... കൊതുകില്‍ മാനസാന്തരം 
സംഭവിച്ചു തുടങ്ങി. താന്‍ ചെയ്ത തെറ്റുകള്‍ ഓര്‍ത്തു അത് പശ്ചാത്തപിച്ചു 
കരയാന്‍ തുടങ്ങി.

ഇനി മുതല്‍ ഒരാളെയും ഉപദ്രവിക്കില്ല എന്നും ചോര കുടിക്കില്ല എന്നും 
ഉപദേശിക്കു മുന്നിലും അയാള്‍ക്കു പിന്നിലെ വാ മൂടിക്കെട്ടിയ പിതാവിന്‍റെ 
വലിയ പ്രതിമയ്ക്കു മുന്നിലും സത്യം ചെയ്തു കൊതുക് നടന്നു നീങ്ങി. 


വഴിയില്‍ കൊതുക് ധാരാളം ശരീരങ്ങള്‍ കണ്ടു. ചോരയുടെ രുചികരമായ 
മണം അതിന്‍റെ മൂക്കില്‍ തുളഞ്ഞു കയറി. പക്ഷെ കൊതുകിന്‍റെ 
മനസ്സിളകിയില്ല. അതിനു നന്നായി വിശക്കുന്നുണ്ടായിരുന്നു. എന്നിട്ടും അത് 
താന്‍ ചെയ്ത ശപഥത്തില്‍ നിന്നും പിന്തിരിഞ്ഞില്ല. 
ഏതാനും ദിവസം മാത്രം ആയുസ്സനുവധിക്കപ്പെട്ട ആ ജീവി തനിക്ക് കിട്ടിയ 
ആ ആനുകൂല്യം തീരുന്നതിനു മുമ്പ് ചത്തു വീണു ; വിശന്നു വലഞ്ഞു... 


കൊതുകിന്‍റെ ശവസംസ്ക്കാര ചടങ്ങുകള്‍ തെമ്മാടിക്കുഴിയില്‍ 
അവസാനിപ്പിച്ചു ഉപദേശി കാല്‍ കഴുകി, കൈ കഴുകി, മുഖം തുടച്ചു തീന്‍ 
മേശയ്ക്കരികില്‍ വന്നിരുന്നു.

അയാള്‍ അകത്തേക്ക് നോക്കി ഓര്‍ഡര്‍ ചെയ്തു.

" ഒരു ആട്ടിന്‍ സൂപ്പ് " 

അകത്തു ഒരു ആടിന്‍റെ ദീനരോദനം പ്രാര്‍ത്ഥന സൂക്തങ്ങളില്‍ 
അലിഞ്ഞില്ലാതായി.

ഉപദേശിക്കു പിന്നില്‍ വാ മൂടിക്കെട്ടിയവന്‍റെ പ്രതിമ ആകാശം മുട്ടെ 
വളര്‍ന്നു അനുഗ്രഹം ചൊരിഞ്ഞു നില്‍പ്പുണ്ടായിരുന്നു.

Sunday, January 1, 2012

നാനോ കവിതകള്‍



തറവാടി

തറയില്ലാതായതോടു കൂടെ ഞങ്ങള്‍
വാടാന്‍ തുടങ്ങി
വാടി കരിഞ്ഞവസാനം തറകളുമായി.

ചന്തം

ചന്തങ്ങള്‍ ചിന്തിച്ചു തുടങ്ങിയാല്‍
ചിന്തകള്‍ നമുക്ക് ബന്ധനങ്ങള്‍ ആവും.

വിദ്യാര്‍ഥി

പരീക്ഷക്കു വന്ന ഒരേ ഒരു ചോദ്യം
" വിദ്യാര്‍ഥിക്ക് നിര്‍വചനം എഴുതുക "
ഒന്നും എഴുതാത്ത പേപ്പര്‍ നല്‍കി
തലതല്ലി എഴുതുന്നവരുടെ ഇടയിലൂടെ
തല താഴ്ത്തി ഞാന്‍ നടന്നു.
റിസള്‍ട്ട്‌ വന്നപ്പോ ഞാന്‍ മാത്രം ജയിച്ചു, പഠിച്ചു.

കര കാണാത്ത കരച്ചില്‍

കരയുന്ന കുഞ്ഞിനെ പാല്‍ ഉള്ളുവെങ്കില്‍
കരയാനറിയുന്ന നീ കരയുക .
നിനക്ക് പാല് കിട്ടുന്നവരെ മാത്രമല്ല.
കരയനാവാത്ത കുഞ്ഞുങ്ങള്‍ക്കും
കരയാതെ പാല്‍ കിട്ടുന്ന നാള്‍ വരെ.

ജീവിതം

ഈ ജീവിതം എത്ര മനോഹരം ആയിരുന്നേനെ
എനിക്ക് ഈ ജീവന്‍ ഇല്ലായിരുന്നുവെങ്കില്‍ .

പുസ്തകം

ആയിരം താളുള്ള പുസ്തകം തിന്നു,
പഠിച്ചു നീ .
നീ നിന്നെ പഠിച്ചോ ??
നിന്നെ എഴുതിയവരെ പഠിച്ചോ??
നിന്നെ വായിക്കുന്നവരെ പഠിച്ചോ??

മഴ - ചളി

മനസ്സില്‍ മഴ കുളിമയേകി പെയ്തിറങ്ങി .
മനസ്സില്‍ അടങ്ങി കിടന്ന
പൊടിയെല്ലാം ചളിയായി .
ചളി ഉണങ്ങി പോടിഞ്ഞവസാനം
പൊടിയായി.